Tuesday, May 1, 2012


Anil Kumar { Face book - group- Sinai Voice}
ഇതിനുള്ളില്‍ ചിലര്‍ ജുഗുപ്സാവഹമായ വിധത്തില്‍ അല്ലാഹുവിനോടുള്ള തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കുന്നത് കണ്ട് മനസ്സിന് ചൂട് പിടിച്ചിട്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ചില ആഴ്ചകള്‍ക്ക് മുന്‍പേ ഈ പോസ്റ്റ്‌ ഇടണം എന്ന് വിചാരിച്ചുവെങ്കിലും ഈ ഫോറത്തിനകത്ത് സഹോദരിമാരും ഉണ്ടല്ലോ എന്ന ചിന്ത കാരണം ഞാന്‍ ഇട്ടില്ല. പക്ഷേ, ഇനിയും ഇത് നീട്ടിക്കൊണ്ടു പോകുന്നതില്‍ കാര്യമില്ല.

ബൈബിളില്‍ ഉള്ള യേശുവും യേശുവിന്‍റെ അമ്മ മറിയയും അല്ല ഖുറാനില്‍ പറഞ്ഞിരിക്കുന്ന ഈസയും ഈസയുടെ മാതാവ് മര്‍യവും എന്നുള്ള സത്യം മനസ്സിലാക്കിയിട്ടുള്ള ചുരുക്കം ചില പട്ടത്വ സഭക്കാര്‍ ഉണ്ടെങ്കിലും ബഹു ഭൂരിപക്ഷം പേരും ധരിച്ചു വെച്ചിരിക്കുന്നത് അങ്ങനെയല്ല. “മറിയയെ പ്രൊട്ടസ്റ്റന്‍റുകാരേക്കാള്‍ കൂടുതല്‍ ബഹുമാനിക്കുന്നത് ഞങ്ങളാണ്; ഞങ്ങളുടെ ഖുറാനില്‍ ആകെ ഒരു സ്ത്രീയുടെ പേര് മാത്രമേയുള്ളൂ, അത് മറിയം ബീവിയുടെ പേരാണ്, മര്‍യം ബീവിയുടെ പേരില്‍ ഒരു അധ്യായം തന്നെ ഖുറാനില്‍ ഉണ്ട്” എന്നൊക്കെ മുസ്ലീങ്ങള്‍ പറയുമ്പോള്‍ ഈ പാവങ്ങള്‍ ആനന്ദം കൊണ്ട് ഹര്‍ഷപുളകിതരാകുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഖുറാന്‍ അതില്‍ പറഞ്ഞിരിക്കുന്ന മര്‍യമിനെ ബഹുമാനിക്കുകയാണോ അതോ അപമാനിക്കുകയാണോ ചെയ്തിരിക്കുന്നത്? നമുക്ക് പരിശോധിക്കാം:

ബൈബിളില്‍ യേശുവിന്‍റെ ജനനത്തെപ്പറ്റി ഗബ്രിയേല്‍ ദൂതന്‍ മറിയയോട് പറയുന്നത് ഇപ്രകാരമാണ്: “പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രനെന്നു വിളിക്കപ്പെടും” (ലൂക്കോസ്.1:35).

ഇനി ഖുറാനില്‍ എങ്ങനെയാണ് ഇത് വിവരിച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം:

“എന്നിട്ട് അവര്‍ കാണാതിരിക്കുവാന്‍ അവള്‍ (മര്‍യം) ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുന്‍പില്‍ തികഞ്ഞ മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു” (ഖുറാന്‍. 19:17)

“തികഞ്ഞ മനുഷ്യ രൂപത്തില്‍” എന്നത് പ്രത്യേകം ശ്രദ്ധിക്കുക!!

“തന്‍റെ ഗുഹ്യസ്ഥാനം കാത്തു സൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്തു കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്ന് നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തില്‍ ആകുകയും ചെയ്തു” (ഖുറാന്‍.66:12).

സൂറാ.66:12-ല്‍ മൂല ഭാഷയില്‍ ഉള്ളത് ഇങ്ങനെയാണ്:

“വ മര്‍യമ /ഇംറാന ല്ലതീ അ/ഹ്/ സ്വനത്/ഫര്‍ജഹാ /ഫ ന/ഖ്നാ /ഫീഹമി ര്‍റു/ഹിനാ വ/ സ്വദ്ദ/ക്വത് ബി കലിമാതി റബ്ബിഹാ വ കുതുബിഹി വ കാനത് മിനല്‍ /ക്വാനിതീന്‍”

ഇവിടെ ആദ്യ വരിയിലെ “ഫര്‍ജഹാ” എന്ന പ്രയോഗം ശ്രദ്ധിച്ചു കാണുമല്ലോ. “അവളുടെ ഫര്‍ജ” എന്നാണു അതിനര്‍ത്ഥം. തികഞ്ഞ മനുഷ്യരൂപത്തില്‍ വന്ന ജിബ്രീല്‍ മറിയയുടെ ‘ഫര്‍ജ’യില്‍ ഊതി എന്നാണ് അല്ലാഹു പറയുന്നത്. ‘ഫര്‍ജ’ എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം അറബിക്-മലയാളം ഡിക്ഷണറിയില്‍ ഞാന്‍ കണ്ടത് ഇങ്ങനെയാണ്: വിടവ്, പിളര്‍ത്തുക, കാലുകള്‍ അകത്തുക, യോനി, ദ്വാരം, ഗുദം.

ഇപ്പോള്‍ ജിബ്രീല്‍ എവിടെയാണ് ‘ഊതി’യതെന്നു വായനക്കാര്‍ക്ക് വ്യക്തമായിക്കാണും എന്ന് വിശ്വസിക്കുന്നു. “പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രനെന്നു വിളിക്കപ്പെടും” എന്ന് ബൈബിളില്‍ ദൈവദൂതന്‍ പറയുമ്പോള്‍ ഖുറാനില്‍ അല്ലാഹു പറയുന്നത് തന്‍റെ മലക്ക്‌ പോയി മറിയയുടെ ഫര്‍ജയില്‍ ഊതിയതിന്‍റെ ഫലമായി ഉണ്ടായതാണ് ഈസ എന്ന്. ഭാഗ്യത്തിന് “തികഞ്ഞ മനുഷ്യ രൂപത്തില്‍” പ്രത്യക്ഷപ്പെട്ട ജിബ്രീല്‍ തന്‍റെ കൈവശമുണ്ടായിരുന്ന കുഴല്‍ ഉപയോഗിച്ചാണ് മറിയയുടെ ഫര്‍ജയില്‍ ഊതിയത് എന്ന് അല്ലാഹു പറഞ്ഞിട്ടില്ല, അത്രയും ആശ്വാസം!!

ഇതിനേക്കാള്‍ കൂടുതല്‍ മറിയയെ അപമാനിക്കാനുണ്ടോ? എന്നിട്ടും ഇത് മനസ്സിലാക്കാതെ കുറെയെണ്ണം അല്ലാഹുവിന് ജയ് വിളിക്കാന്‍ ഇതിനുള്ളില്‍ അരയും തലയും മുറുക്കി നടക്കുന്നത് കാണുമ്പോള്‍ അറപ്പും വെറുപ്പും ഒരുപോലെ വരുന്നു.

(ഈ പോസ്റ്റിന്‍റെ പേരില്‍ കല്ലേറ് കുറെ കൊള്ളേണ്ടി വരും എന്നറിയാം. എങ്കിലും ഇങ്ങനെയൊരു പോസ്റ്റ്‌ ഇടാന്‍ എന്നെ ചിലര്‍ നിര്‍ബന്ധിതനാക്കിത്തീര്‍ക്കുകയാണ് ഉണ്ടായത് എന്ന് ഒരിക്കല്‍ കൂടി അറിയിച്ചു കൊള്ളട്ടെ. ഇനിയും അല്ലാഹുവിനു ജയ് വിളിച്ചു കൊണ്ട് പട്ടത്വ സഭക്കാര്‍ ആരെങ്കിലും ഇവിടെ പോസ്റ്റ്‌ ഇട്ടാല്‍ ഇതുപോലെയുള്ള വേറെ ചില സംഗതികളുമായി ഞാന്‍ വീണ്ടും വരുന്നതായിരിക്കും!!



‎:::::::::::അനില്‍ അയ്യപ്പന്‍ അഥവാ അനില്‍ കുമാര്‍ എന്നാ സഹോദരന്റെ പോസ്റ്റിനുള്ള മറുപടി ആണ് ഇത്. :::::::::::::

അനില്‍ തന്റെ ഇസ്ലാം വിരോധം വീണ്ടും തുറന്നു കാണിച്ചു എന്നതില്‍ ഉപരി ആയി ഒന്നും തോന്നിയില്ല. ഇസ്ലാമിലെ സങ്കല്പങ്ങള്‍ എല്ലാം ശെരി ആണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് അള്ളാഹു ചന്ദ്ര ദൈവം ആണെന്ന് നിങ്ങള്ക്ക് ഖുറാനില്‍ നിന്നോ ഹദീസില്‍ നിന്നോ തെളിയിക്കാന്‍ കഴിയില്ല എന്നാണ്. അത് ഇന്നുവരെ അനിലിനും കൂട്ടുകാര്‍ക്കും കഴിഞ്ഞിട്ടും ഇല്ല.
ഇവിടുത്തെ കാര്യം ആകട്ടെ...അര്‍ഥം ഇങ്ങനെ തന്നെ ആണ്. പക്ഷെ അതില്‍ ഒരു "ജുഗുപ്സാവഹം" ആയിട്ടുള്ള അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല. മുഹമ്മദിന്റെയോ അദ്ദേഹത്തിന് ഇതെല്ലം പറഞ്ഞു കൊടുത്ത ആളുടെയോ ചിന്ത ആയിരിക്കാം. അനിലിന്റെ ഭാഷയില്‍ " " എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ അനിലിന്റെ ചിന്തയുടെ ജുഗുപ്സയെ സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ അള്ളാഹു എഴുതിയതാണെന്ന് ഞാന്‍ വിശ്വസിക്കുന്നെന്നു ഒരിടത്തും പറഞ്ഞിട്ടില്ല, പറയുകയും ഇല്ല.
ഇനി maryamine ഖുര്‍ആന്‍ വിവരിക്കുന്നത് എങ്ങനെ ആണെന്ന് കാണാം. സൂറ 3:42 . ജിബ്രീല്‍ മലക്ക് മര്യമിന്റെ അടുത്ത് ചെന്ന് പറയുന്നത് ഖുര്‍ആന്‍ വിവരിക്കുന്നു: "വാ ഇറ്റ്‌ ഖ്വാലേറ്റില്‍ മലാ - ഇകടു യാ മര്യമു ഇന്നല്ലഹി സ്തഫകി വ ത്വഹ്ഹരകി വസ്തഫകി അലാ നിസാഇ ആലമീന്‍" [മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധിക്കുക: ) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക്‌ പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച്‌ ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു]. അതായത് ഖുറാന്റെ ഭാഷയില്‍ മറിയം കന്യകയും, പരിശുധയും (ത്വഹിറ) , സ്ത്രീകളില്‍ വച്ച് ഉത്കൃഷ്ടയും ആണ്.

മര്യമിന് ഖുറാനില്‍ കൊടുത്തിരിക്കുന്ന പേരുകള്‍ ഒന്ന് വിശദം ആയി പറയാം.
ഖാനിത = (സൂറ 66 : 12 ) - ദൈവത്തോട് ഭയഭക്തി ഉള്ളവള്‍
സിദ്ദിഖ = (സൂറ 5 :73 ) - പൂര്‍ണം ആയി ദൈവത്തില്‍ വിശ്വസിക്കുന്നവള്‍
സാജിദ = (സൂറ 3 :43 ) - ദൈവത്തെ വണങ്ങി ആരാധികകുന്നവള്‍
രാകിഅ = (സൂറ 3 :43 ) - ത്യവാതെ കുമ്പിട്ടു ആരധിക്കുന്നവള്‍
ത്വാഹിറ = (സൂറ 3:42 ) - പരിശുദ്ധ
മുസ്തഫിയ = (സൂറ 3:42 ) - തിരഞ്ഞെടുക്കപ്പെട്ടവള്‍

ഇതില്‍ നിന്നും മനസ്സിലാവുന്നത് ഖുറാന്‍ മര്യമിന് ഉന്നതം ആയ ഒരു സ്ഥാനം കല്‍പ്പിച്ചു കൊടുത്തിരിക്കുന്നു. പല പുരാതന മുസ്ലിം പണ്ഡിതരും "സയ്യിതതിനാ മര്‍യം" (രാജ്ഞി മര്‍യം) എന്നാണ് വിളിക്കുന്നത്‌ മര്യമിനെ.

ഇസ്ലാം മത വിദ്വേഷം മറ്റുള്ളവരില്‍ കുത്തി നിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന വ്യക്തികളുടെ ഗൂഡ ഉദ്ദേശം മനസ്സിലാക്കുക പ്രിയം ഉള്ളവരെ.